2009 മാർച്ച് 18, ബുധനാഴ്‌ച

പീഡനകാലം

  പീഡനകാലം(ഒരു സംഭവ കഥ)

 

 

അതികഠിനമായ പീഡനം മൂലം മരിച്ച ഒരു കൊമ്പനാന പരലോകത്ത് മഹാവിഷ്ണുവിന്റെ സവിധത്തിൽ എത്തി. ക്ഷീണിതനും അത്യന്തം ദുഖിതനുമായിരുന്ന

ആ കൊമ്പന്റെ അവസ്ഥ കണ്ടു അലിവു തോന്നിയ തമ്പുരാൻ അവനെ അരികിൽ വിളിച്ചു ചോദിച്ചു

“നീ എന്താണ് ഇത്രയും പരവശനായി കാണപ്പെടുന്നത്,ഭൂമിയിൽ ആരാണ് നിന്നെ ഇത്രയും ഭീകരമായി ഉപദ്രവിച്ചത്പറയൂ..അവനു തക്ക ശിക്ഷ നാം നൽകുന്നുണ്ട്

പറയൂ ആരാണത്.?

പാവം കൊമ്പൻ ഒന്നും പറഞ്ഞില്ല.കഴിഞ്ഞു പോയ ഏതോ ദുരന്തം ഓർത്ത് അവൻ ഞടുങ്ങി.

ഭഗവാൻ വീണ്ടും ചോദിച്ചു;”പറയൂ അരാണത്നിന്നെ കാട്ടിൽ നിന്നും കെണിവച്ചുപിടിച്ചവരാണോ?,അവരെയാണോ ശിക്ഷിക്കേണ്ടത്.“

“പാവങ്ങൾ“; കൊമ്പൻ പറഞ്ഞു.“.എന്റെതിനേക്കാൾ കഷ്ട്മാണ് ആ ആദിവാസികളുടെ ജീവിതം..ആനത്താവളത്തിലെ അടിമപ്പണിക്കാർഅവരെ ഒന്നും ചെയ്യരുതേ തമ്പുരാനെ..”

“പിന്നെ ആരാണ്?നിന്നെ വാടകക്കു നൽകി പണമുണ്ടാക്കിയ നിന്റെ ഉടമസ്ഥൻ                        ഇട്ടൂപ്പ് മു.തലാളിയോ?”

“അയ്യോ വേണ്ട,“..അവൻ പറഞ്ഞു..”അയാൾ വെറും ബിസിനസ്സുകാരൻ മാത്രംഈ ബിസിനസ്സുകൊണ്ടാണ്.അയാളുടെ കുടുംബം കഴിയുന്നത്അയാളെ അങ്ങു ശിക്ഷിച്ചാൽ ആകുടുംബം വഴിയാധാരമാകും

“പിന്നെ ആരാണ് നിന്നെ ഇപ്രകാരം കൊടിയപീഡനത്തിനു ഇരയാക്കുവാൻ കാരണമായത്..”ഭഗവാൻ കോപം കൊണ്ടു തുടുത്തുഅദ്ദേഹത്തിന്റെ കൈ ചക്രായുധത്തിൽ അമർന്നു.”നിന്റെ പാപ്പാൻമാരോ,അവരാണോ നിന്റെ ഈ അവസ്ഥക്ക് കാരണം..മദ്യപിച്ചു ലക്കു കെട്ട് അവരാണോ ഈ കടും കൈ ചെയ്തത്..”

“അയ്യോരാപകൽ എന്നോടൊപ്പം അവരും വിശ്രമമില്ലതെ ജോലി ചെയ്യുന്നവരാണ്അല്പം മദ്യം സേവിക്കുന്നതു മാത്രമാണ് അവരുട ആശ്വാസംആനകളെ പ്രവേശിപ്പിക്കുന്ന ഷാപ്പുണ്ടായിരുന്നെങ്കിൽ ഞാനും കുടിക്കുമായിരുന്നു“  കൊമ്പൻ പറഞ്ഞു.

ഭഗവാൻ കോപം കൊണ്ടു വിറച്ചു

“നീ പറയുമ്പോൾ നിന്നെ പീഡിപ്പിച്ചവർക്കെല്ലാം  ഒരു കാരണമുണ്ട്..ഒരു കാരണവും കൂടാതെ നിന്റെ ഈ അവസ്ഥക്കു കാരണക്കരായവർ ഭൂമിയിൽ ഉണ്ടോ?അത്രക്കും ദുഷ്ടന്മാർ ആരണ്പറയൂ..”

കൊമ്പൻ മടിച്ചു മടിച്ചു പറഞ്ഞു

..”ആനപ്രേമികൾഅവരാണിതിനു കാരണക്കാർ.. പ്രഭോ. ..ഞങ്ങളോടു സ്നേഹം ഭാവിച്ചുംഞങ്ങൾ ഒരിക്കലും ഇഷ്ടപ്പെടാത്ത ഭക്ഷണം ഞങ്ങളുടെ ഇഷ്ട ഭക്ഷണമായി വ്യാഖ്യാനിച്ചും ഇവർ ഞങളെ നിരന്തരം പീഡിപ്പിക്കുകയാണ്മണ്ണിൽ പുതച്ചു നിൽക്കാൻ ഇഷ്ടപ്പെടുന്ന ഞങ്ങളെ ഒരു നുള്ളു മണ്ണു പോലുമില്ലാതെ കുളീപ്പിച്ച്  കടുത്ത വെയിലത്തു നിർത്തുവാൻ ഇവർ നിർബന്ധി.ക്കുകയാണ്ഏതെങ്കിലും ഒരാന വിശ്രമമില്ലാത്ത അനേകം ദിവസങ്ങൾക്കു ശേഷം അല്പം ഒന്നു കുറുമ്പു കാട്ടിയാൽ അതു ഭഗവാന്റെ തിടമ്പു കിട്ടാത്തതിന്റെ പിണക്കമായി ഇക്കൂട്ടർ  പറഞ്ഞു പരത്തും……”കൊമ്പന്റെ ശബ്ദം ഇടറി”അല്ലയോ മഹാപ്രഭോ.ഈ ആനപ്രേമികൾ ഭൂമിയിൽ ഉള്ളകാലം വരെ എന്നെ ഭൂമിയിൽ അയ്ക്കരുതേ..മറ്റെന്തു ശിക്ഷയും ഞാൻ ഏറ്റുവാങ്ങിക്കൊള്ളാംഭഗവാനേ

 മഹാവിഷ്ണു ചിന്താ മഗ്നനായി സിംഹാസനത്തിലേക്കു മലർന്നു ……….

3 അഭിപ്രായങ്ങൾ:

  1. പ്രസാദ്,

    നല്ല ശൈലി......
    ആശംസകള്‍...

    പിന്നെ,ചെറിയൊരു സംശയം..

    (എന്താ,ഈ നിറംകൊടുത്തിരിക്കുന്നത്?
    എന്തെങ്കിലും,ഉദ്ദേശത്തോടെയാണോ?)

    ശ്രീദേവിനായര്‍

    മറുപടിഇല്ലാതാക്കൂ